Wednesday, June 25, 2014

ഹഖ് ജാഹ് കൊണ്ടുള്ള ഇടതേട്ടം

മനുഷ്യ വംശത്തിന്റെ ആദ്യ പിതാവും മാതാവുമായ ആദം(അ) മും ഹവ്വാ(റ) യും സ്വര്ഗ്ഗത്തില്
‍താമസിക്കാന് പോകുന്ന സമയം അല്ലാഹു അവരോടു പറഞു: യഥേഷ്ടം തിന്നും കുടിച്ചും നിങ്ങളിവിടെ കഴിഞുകൊള്ളുക.പക്ഷെ ഈ മരത്തെ നിങ്ങള് സമീപിക്കുകപോലും ചെയ്യരുത്. സമീപിക്കുകയാണെങ്കില് നിങ്ങള്
അക്രമികളില് പെട്ടുപോകും.എന്നാല്പി ശാചിന്റെ ദുര്ബോധനത്തില്‍പെട്ട് അവര് വിലക്കപെട്ട മരത്തിന്റെ പഴം ഭക്ഷിച്ചു. അതോടെ അല്ലാഹുവിന്റെ കല്പന ലംഘിച്ചു എന്നനിലക്ക് അവര് കുറ്റക്കാരും അക്രമികളുമായി..
വിശുദ്ധ ഖുര്ആനില് പലസ്ഥലങ്ങളിലും ആവര്ത്തിച്ചു പറഞ ഈസംഭവം മുസ്ലിങ്ങല്ക്ക് മുഴുവന് അറിയാവുന്നതാണ്.അതുപോലെ ചെയ്തുപോയ തെറ്റ് പൊറുത്തു കിട്ടാന് അല്ലാഹു ആദമിനു നിര്ദേശിച്ചു കൊടുത്ത
പരിഹാര മാര്ഗ്ഗവും പരിശുദ്ധഖുര്ആനിൽ  വ്യക്തമാക്കുന്നു
.
ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ

അനന്തരം ആദം തന്റെരക്ഷിതാവിങ്കല് നിന്ന്ചില വചനങ്ങള് സ്വീകരിച്ചു. (ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്കി. അവന് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ.
(Al-baqara-37)

അല്ലാഹുവിൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു(പാശ്ച്ചാത്താപിക്കുകവഴി)ആദമിന്റെ പാപം പൊറുക്കപ്പെട്ടു എന്ന്
ഖുർആൻ വ്യക്തമാക്കി.ആവചനം എന്തായിരുന്നുവെന്നും ഖുർആൻതന്നെ വ്യക്തമാക്കുന്നു.

ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ

അവര് രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ,ഞങ്ങള് ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്ക്ക് പൊറുത്തുതരികയും, കരുണകാണിക്കുകയും ചെയ്തില്ലെങ്കിൽ  തീര്ച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.(Araf-23)

ഇതായിരുന്നു ആ വചനങ്ങൾ.അല്ലാഹു പഠിപ്പിച്ചു കൊടുക്കുകയും,ആദം നബി(അ)ഏറ്റുപറയുകയും ചെയ്ത ഈ വചനങ്ങൾ മൂലമാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടത്.ഒരു വിശധീകരണം ആവശ്യമില്ലാത്ത വിധം ഖുർആൻ
തന്നെ അതു വ്യക്തമാക്കിയിരിക്കുകയാണ്. തെറ്റ് ചെയ്തുപോവുക മനുഷ്യസഹജമാണെന്നും അങ്ങനെ സംഭവിക്കുന്ന തെറ്റുകള് പൊറുപ്പിക്കാനുള്ള മാര്ഗ്ഗം തെറ്റു സമ്മതിച്ചും ഖേദിച്ചും അല്ലാഹുവോട് നേരിട്ട്
പ്രാര്ത്ഥിക്കുകയാണെന്നുമുള്ള ഒരു പാഠം ഈ സംഭവം മുഖേനെ അല്ലാഹു മനുഷ്യനുചൂണ്ടികാട്ടുകയാണ്. എന്നാല് ആദം(അ)ന്റെ പാപവും ഇടതേട്ടവും [തവസ്സുല്] തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു അത് സംബന്ധിച്ച്
വന്ന മേലുദ്ധരിച്ച ഖുര്ആന് വാജനങ്ങളില് നിന്നു മനസ്സിലാക്കാവുന്നതാണ്.

എന്നാല് ഒരു സംശയത്തിനും പഴുതില്ലാത്തവിധം പരിശുദ്ധ ഖുര്ആനിൽ വളരെ വ്യക്തമായി വിവരിച്ച ഈ
സംഭവം ദുര്വ്യാക്യാനം ചെയ്യുകയും ഇടതേട്ടത്തിനു തെളിവായി ചൂണ്ടികാണിക്കുകയും ചെയ്യുന്നു.
അതിനുവേണ്ടി ഒരു കള്ളകഥ പടച്ചുണ്ടാക്കുകയും ചെയ്തിരിക്കുന്നു. '' അന്ത്യ പ്രവാജകനായ മുഹമ്മദ് നബി [സ] ന്റെ 'ഹഖ്' കൊണ്ട് ഇടതേടിയതു കൊണ്ടാണത്രേ ആദം [അ]ന്റെ പാപം പൊറുക്കപെട്ടത്''.
ഹദിസിന്റെ രൂപവം ഭാവവും നല്കിയാണ് പ്രസ്തുത കഥ അവതരിപ്പിക്കുന്നത്
.
- ﺣَﺪَّﺛَﻨَﺎ ﺃَﺑُﻮ ﺳَﻌِﻴﺪٍ ﻋَﻤْﺮُﻭ ﺑْﻦُ ﻣُﺤَﻤَّﺪِ ﺑْﻦِ ﻣَﻨْﺼُﻮﺭٍ ﺍﻟْﻌَﺪْﻝُ، ﺛﻨﺎ ﺃَﺑُﻮ ﺍﻟْﺤَﺴَﻦِ ﻣُﺤَﻤَّﺪُ ﺑْﻦُ ﺇِﺳْﺤَﺎﻕَ ﺑْﻦِ ﺇِﺑْﺮَﺍﻫِﻴﻢَ ﺍﻟْﺤَﻨْﻈَﻠِﻲُّ، ﺛﻨﺎ ﺃَﺑُﻮ ﺍﻟْﺤَﺎﺭِﺙِ ﻋَﺒْﺪُ ﺍﻟﻠَّﻪِ ﺑْﻦُ ﻣُﺴْﻠِﻢٍ
ﺍﻟْﻔِﻬْﺮِﻱُّ، ﺛﻨﺎ ﺇِﺳْﻤَﺎﻋِﻴﻞُ ﺑْﻦُ ﻣَﺴْﻠَﻤَﺔَ، ﺃَﻧْﺒَﺄَ ﻋَﺒْﺪُ ﺍﻟﺮَّﺣْﻤَﻦِ ﺑْﻦُ ﺯَﻳْﺪِ ﺑْﻦِ ﺃَﺳْﻠَﻢَ، ﻋَﻦْ ﺃَﺑِﻴﻪِ، ﻋَﻦْ ﺟَﺪِّﻩِ، ﻋَﻦْ ﻋُﻤَﺮَ ﺑْﻦِ ﺍﻟْﺨَﻄَّﺎﺏِ ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ : ﻗَﺎﻝَ ﺭَﺳُﻮﻝُ ﺍﻟﻠَّﻪِ
ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ : " ﻟَﻤَّﺎ ﺍﻗْﺘَﺮَﻑَ ﺁﺩَﻡُ ﺍﻟْﺨَﻄِﻴﺌَﺔَ ﻗَﺎﻝَ : ﻳَﺎ ﺭَﺏِّ ﺃَﺳْﺄَﻟُﻚَ ﺑِﺤَﻖِّ ﻣُﺤَﻤَّﺪٍ ﻟَﻤَﺎ ﻏَﻔَﺮْﺕَ ﻟِﻲ، ﻓَﻘَﺎﻝَ ﺍﻟﻠَّﻪُ : ﻳَﺎ ﺁﺩَﻡُ، ﻭَﻛَﻴْﻒَ ﻋَﺮَﻓْﺖَ ﻣُﺤَﻤَّﺪًﺍ ﻭَﻟَﻢْ ﺃَﺧْﻠُﻘْﻪُ؟
ﻗَﺎﻝَ : ﻳَﺎ ﺭَﺏِّ، ﻟِﺄَﻧَّﻚَ ﻟَﻤَّﺎ ﺧَﻠَﻘْﺘَﻨِﻲ ﺑِﻴَﺪِﻙَ ﻭَﻧَﻔَﺨْﺖَ ﻓِﻲَّ ﻣِﻦْ ﺭُﻭﺣِﻚَ ﺭَﻓَﻌْﺖُ ﺭَﺃْﺳِﻲ ﻓَﺮَﺃَﻳْﺖُ ﻋَﻠَﻰَ ﻗَﻮَﺍﺋِﻢِ ﺍﻟْﻌَﺮْﺵِ ﻣَﻜْﺘُﻮﺑًﺎ ﻟَﺎ ﺇِﻟَﻪَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻣُﺤَﻤَّﺪٌ ﺭَﺳُﻮﻝُ ﺍﻟﻠَّﻪِ ﻓَﻌَﻠِﻤْﺖُ
ﺃَﻧَّﻚَ ﻟَﻢْ ﺗُﻀِﻒْ ﺇِﻟَﻰ ﺍﺳْﻤِﻚَ ﺇِﻟَّﺎ ﺃَﺣَﺐَّ ﺍﻟْﺨَﻠْﻖِ ﺇِﻟَﻴْﻚَ، ﻓَﻘَﺎﻝَ ﺍﻟﻠَّﻪُ : ﺻَﺪَﻗْﺖَ ﻳَﺎ ﺁﺩَﻡُ، ﺇِﻧَّﻪُ ﻟَﺄُﺣِﺐُّ ﺍﻟْﺨَﻠْﻖِ ﺇِﻟَﻲَّ ﺍﺩْﻋُﻨِﻲ ﺑِﺤَﻘِّﻪِ ﻓَﻘَﺪْ ﻏَﻔَﺮْﺕُ ﻟَﻚَ ﻭَﻟَﻮْﻟَﺎ ﻣُﺤَﻤَّﺪٌ ﻣَﺎ ﺧَﻠَﻘْﺘُﻚَ َ 
[ﻣﺴﺘﺪﺭﻙ ﺍﻟﺤﺎﻛﻢ]

നബി(സ)പറഞ്ഞതായി ഉമർ(റ)വിൽ നിന്നു ഹാക്കിം ഉദ്ധരിക്കുന്നു: ആദം നബി(അ)പാപം ചെയ്തപ്പോൾ
പറഞ്ഞു :എന്റെ രക്ഷിതാവെ മുഹമ്മദ്്നബിയുടെ ഹഖ് കൊണ്ടു ഞാൻ നിന്നോട് ചോദിക്കുന്നു,നീ
എനിക്കു പൊറുത്തു തരിക തന്നെ വേണം.അപ്പോൾ അല്ലാഹു പറഞ്ഞു:ആദമേ നീ എങ്ങിനെ മുഹമ്മദിനെക്കുറിച്ചു
മനസ്സിലാക്കി?ഞാനവനെ സൃഷ്ടിച്ചിട്ടു കൂടിയില്ലല്ലൊ?ആദം പറഞ്ഞു:നാഥാ നീ എന്നെ നിന്റെ കൈകളാൽ
സൃഷ്ടിക്കുകയും എന്നിൽ നിന്റെ ജീവനിൽ നിന്നു ഊതുകയും ചെയ്തപ്പോൾ ഞാൻ തലയുയർത്തി മേലോട്ടു നോക്കി അപ്പോൾ നിന്റെ സിംഹാസനത്തിന്റെ കാലുകളിൽ നിന്റെ തിരുനാമത്തോടൊപ്പം മുഹമ്മദിന്റെ പേരും ചേർത്തപ്പെട്ടതുകണ്ടു.അതിൽ നിന്നും സൃഷ്ടികളിൽ നിനക്കേറ്റവും പ്രിയപ്പെട്ടവൻ മുഹമ്മദാണെന്നു
ഞാൻ മനസ്സിലാക്കി.അല്ലാഹു പറഞ്ഞു:ആദമെ സത്യമാണ് നീ പറഞ്ഞത്.മുഹമ്മദ് എനിക്കേറ്റവും ഇഷ്ടപ്പെട്ടവൻ
തന്നെ.അദ്ധേഹത്തിന്റെ ഹഖ്കൊണ്ടു നീ എന്നോടു പ്രാർത്ഥിക്കുക,ഞാൻ നിനക്കു പൊറുത്തു തരിക തന്നെ ചെയ്യും.മുഹമ്മദുണ്ടായിരുന്നില്ലെങ്കിൽ ഞാൻ നിന്നെ തന്നെ സൃഷ്ടിക്കുമായിരുന്നില്ല(ഹാക്കിം)

ആദം(അ)ചെയ്ത പാപം അല്ലാഹു പൊറുത്തു കൊടുത്ത സംഭവത്തെക്കുറിച്ചുള്ള പരിശുദ്ധ ഖുർആന്റെ വിശധീകരണത്തിനു കടക വിരുദ്ധമാണ് കേവലം ആരുടെയൊ ഭാവന സൃഷ്ടിയായ ഈ കഥയെന്നു ഒറ്റനോട്ടത്തിൽ തന്നെ ആർക്കും കാണാം.അതുകൊണ്ടു തന്നെ ഇതു മുഖവിലക്കു തള്ളപ്പെടാൻ അർഹമാണ്.ഒരു
ഹദീസിന്റെ റിപ്പോർട്ടർമാർ എത്രയും പരിശുദ്ധരും സത്യസന്ധരുമായിരുന്നാൽ പോലും അതിലെ ആശയം ഖുർആന്റെ വ്യക്തമായ പ്രസ്താവനക്കെതിരായി വരുമ്പോൾ ആ ഹദീസു തള്ളിക്കളയണമെന്ന കാര്യത്തിൽ
മുസ്ലിം പണ്ഢിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.ഇനി റിപ്പോർട്ടർമാർ അറിയപ്പെടാത്തവരും അവിശ്വസനീയരുമാണെങ്കിൽ അതു ഹദീസ് എന്ന പേരിനു പോലും അർഹമാകുകയില്ല.

എന്നാൽ ഉമർ(റ)വിൽ നിന്നും ഹാക്കിം ഉദ്ധരിച്ച മേൽ ഹദീസിന്റെ റിപ്പോർട്ടർമാരിൽ മിക്കവരും വിശ്വാസയോഗ്യരല്ലെന്നും,ഇതൊരു കെട്ടുകഥയാണെന്നും ഹദീസു പണ്ഢിതൻമാർ അഭിപ്രായപ്പെടുന്നു.
സഹിഹ് ആണെന്ന് ഹാക്കിം അവകാശപെടുന്നുണ്ടെങ്കിലും ഇതിന്റെ റിപ്പോര്ട്ടര്മാരില പലരും അയോഗ്യരാണെന്ന്
ഹാക്കിം തന്നെ മറ്റൊരു സന്ദര്ഭത്തില് പ്രസ്താവിക്കുന്നുണ്ട്. റിപ്പോര്ട്ടര്മാരില് ഒരാളായ ''അബ്ദുറഹ്മാനുബ്നു സൈദ്നെ ബലഹീനന് ആണെന്നും കള്ള ഹദിസ് റിപ്പോര്ട്ട് ചെയ്യുന്ന ആളാണെന്നും ﺍﻟﻤﺪﺧﻞ എന്ന ഗ്രന്ഥത്തില്
ഹാക്കിം പറയുന്നു.എങ്കില് പിന്നെ ഇത് സഹിഹ് ആണെന്ന ഹാക്കിമിന്റെ അവകാശവാദത്തിനും നിലനില്പ്പില്ലതാവുന്നു. മാത്രമല്ല ഈ ഹദിസ് സഹിഹ്ആണെന്നു അഭിപ്രായപെട്ടതിന്റെപേരില്
ഹദിസ് പണ്ഡിതന്മാര് ഹാക്കിമിനെ കുറ്റപെടുത്തുകയും വിമര്ശിക്കുകയും ചെയ്തിരിക്കുന്നു.
ഇമാം ''ദഹബി'' പറയുന്നതു ഈ ഹദിസ് ആരോ കെട്ടിയുണ്ടാക്കിയതും അതിലെ ഒരു
റിപ്പോര്ട്ടര് ''അബ്ദുറഹ്മാനുബ്നു സൈദ് അത്യന്തം ബലഹീനനാണ്ന്നുമാണ്. ﺑﻞ ﻫﻮ ﻣﻮﺿﻮﻉ ﻭ ﻋﺒﺪ ﺍﻟﺮﺣﻤﻦ ഇമാം അഹ്മദ്ബ്നു ഹമ്പല്,, അബൂസര്അത്ത്, അബൂഹാത്തിം, നസാഇ, ദാറുഖുത്ത്നി,[റ] തുടങ്ങിയ ഹദിസ് ശാസ്ത്ര വിശാദരന്മാരെല്ലാം ഇതിലെ ''അബ്ദുറഹ്മാന്'' എന്ന റിപ്പോര്ട്ടറെ ബലഹീനനാക്കി തള്ളികളഞ്ഞിരിക്
കുകയാണ്. ആശയപരമായി പരിശുദ്ധ ഖുര്ആന്റെ വിവരണത്തിനു വിരുദ്ധവും അതുകൊണ്ട് തന്നെ തള്ളപെടാനര്ഹാവുമായ ഈഹദിസും സനദിന്റെ അടിസ്ഥാനത്തിലും അസ്വീകാര്യവും കള്ളവുമാണെന്നു വന്നിരിക്കുന്നു. ആദം നബി(അ)ന്റെ പാപമോചനവുമായി ബന്ധപ്പെടുത്തി നിർമിക്കപ്പെട്ട കള്ള ഹദീസുകൾ ഇനിയുമുണ്ട്.ഉദാഹരണത്തിനു ഇബ്നു അബ്ബാസ്(റ)വിൽ നിന്നുദ്ധരിക്കപ്പെടുന്ന ഒരു
ഹദീസ് ഇങ്ങനെ കാണാം:

"പാപമോചനത്തിനു വേണ്ടി അല്ലാഹുവിൽ നിന്നു ആദം ഏറ്റെടുത്ത വചനങ്ങളേതാണെന്നു ഇബ്നു
അബ്ബാസ്(റ)നബി(സ)യോടന്വോഷിച്ചു .തിരുമേനി പറഞ്ഞു:മുഹമ്മദ്,അലി,ഫാത്തിമ,ഹസൻ,ഹുസൈൻ എന്നിവരുടെ ഹഖ്കൊണ്ട് എന്റെ പാപം നീ പൊറുക്കാതെ പറ്റുകയില്ലെന്നു ആദം അല്ലാഹുവോടു പറയുകയും അങ്ങനെ അല്ലാഹു ആദമിന്നു പൊറുത്തു കൊടുക്കുകയും ചെയ്തു."
ഇമാം ദാറുഖുത്ത്നി ഈ ഹദീസ് അംറുബ്നുസാബിത്തിലൂടെ മാത്രമേ ലഭിച്ചിട്ടുള്ളു വെന്നും അദ്ധേഹത്തെ സംബന്ധിച്ചൂ കള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണെന്നു ഇബ്നു ഹിബ്ബാൻ
പ്രസ്താവിച്ചിട്ടുണ്ടെന്നു പറഞ്ഞിരിക്കുന്നു. ഈ ഹദീസിന്റെ നിർമാതാക്കൾ ശിയാക്കളാണെന്നു
പ്രത്യേകം പറയേണ്ടതില്ല.ശിയാക്കളാവട്ടെ ഇസ്ലാമിന്റെ കഠിന ശത്രുക്കളായ ജൂതൻമാർ ജന്മം നൽകിയ പാർട്ടിയും.
ഏതായാലും മുഹമ്മദ് നബി(സ)ന്റെ ഹഖ്കൊണ്ട് ഇടതേടിയതിനാലാണ് ആദമിന്റെ പാപം പൊറുക്കപ്പെട്ടതെന്ന കഥ ആരുടേയോ ഭാവന സൃഷ്ടിയാണെന്നും ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നു.എങ്കിൽ
രൂപം തിരിഞ്ഞു കാണുന്ന ദാവാത്തുകളെന്ന തടികളെ കൊണ്ടുള്ള ഇടതേട്ടത്തിനു മാത്രമല്ല ഹഖ്കൊണ്ടും,ജാഹ്കൊണ്ടും മറ്റുമുള്ള ഇടതേട്ടങ്ങൾക്കും അടിസ്ഥാനമില്ലെന്നുഗ്രഹിക്കാവുന്നതാകുന്നു.

No comments :

Post a Comment

Note: Only a member of this blog may post a comment.