Thursday, June 26, 2014

മൌലിദാഘോഷം ??

പരലോകത്ത് സ്വര്‍ഗം നേടന്‍ സഹായകമായ എല്ലാ കാര്യങ്ങളും വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു നമുക്ക് നല്‍കിയിട്ടു ണ്ട്. മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി(സ)യാണ് വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് വിശദീകരിച്ചു തന്നത്. സ്വന്തം ജീവിതത്തിലൂടെയായിരുന്നു നബി അത് ചെയ്തത്. മനുഷ്യകുലത്തന്  അല്ലാഹു നല്‍കിയ അുഗ്രഹമായിരുന്നു, പ്രവാചകനി യോഗവും തിരുമേനിയുടെ വിശിഷ്ട ജീവിതവും.

 “തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ിന്ന് തന്നെയുള്ള ഒരു ദൂതനെ  നിയോഗിക്കുകവഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതന്). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.” (ആലു ഇംറാന്‍: 165)

അല്ലാഹു അല്ലാതെ ആരാധക്കര്‍ഹില്ലെന്ന്  വിശ്വസിക്കുന്നന്തു കൊണ്ട് മാത്രമണ്  ഒരാള്‍ മുസ്ലിമായിത്തീരുന്നത്. മുഹമ്മദു നബി (സ) അല്ലാഹുവിന്റെ ദൂതാകുന്നു എന്നു കൂടി വിശ്വസിക്കണം. അവസാനത്തെ പ്രവാചകാണ് അവിടുന്ന്. തൌഹീദിന്റെ പ്രബോധ മാര്‍ഗത്തില്‍ കഷ്ടതകള്‍ ഏറെ സഹിച്ച നബി(സ), തന്റെ ഉമ്മത്തിന്റെ കാര്യത്തില്‍ വളരെയധികം താല്‍പര്യമുള്ളവരായിരുന്നു.

“തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാുമാണ് അദ്ദേഹം.” (തൌബ: 128)

സകലമാ ആദരണീയ സ്വഭാവങ്ങളും ലോകത്ത് പൂര്‍ത്തീകരിച്ചു നല്‍കാന്‍വന്ന  നബി(സ) എന്ന മഹല്‍ സ്വഭാവങ്ങളുടേയും ഉടമയായിരുന്നു. വിമര്‍ശകന്‍മാര്‍ മഹാനായ പ്രവാചക ക്രൂരമായി ആക്ഷേപിക്കുന്നന്തും, തത്വദീക്ഷയില്ലാത്തവിധം ഇകഴ്ത്തുന്നതും ആ ധവളജീവിതത്തിന്റെ ഒളി കാണാന്‍ കഴിയാത്തവിധം തങ്ങളുടെ ഹൃദയത്തെ നാലു താഴിട്ടു പൂട്ടിയതു കൊണ്ടാണ്. “തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (ക്വലം: 4) എന്ന്  അല്ലാഹു തിരുമേനിയെപ്പററി പറഞ്ഞത് അവസാന നാള്‍വരേയും സത്യമാണ്. മഹത്തായ വിശ്വാസവും, ആരാധകളും, സ്വഭാവങ്ങളും, പെരുമാററച്ചട്ടങ്ങളും പഠിപ്പിച്ച പ്രവാചകനില്‍ മാത്രമാണ് ഐഹികവും പാരത്രികവുമായ ഗുണത്തിനു വഴികാട്ടുന്ന മാതൃകയുള്ളത്. അല്ലാഹു പറയുന്നു:

“തീര്‍ച്ചയായും നിങ്ങള്‍ക്ക് -അല്ലാഹുവെയും അന്ത്യദിത്തെയും പ്രതീക്ഷിക്കുന്ന വര്‍ക്ക് -അവരില്‍ ഉത്തമ മാതൃകയുണ്ടായിട്ടുണ്ട്. ആരെങ്കിലും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു പരാശ്രയമുക്തും സ്തുത്യര്‍ഹുമായിട്ടുള്ളവന്‍.” (മുംതഹിന: 6)

നമ്മളെല്ലാവരും നമ്മെപ്പടച്ച റബ്ബിനെ സ്നേഹിക്കുന്നവരും റബ്ബിന്റെ കല്‍പനകള്‍ കഴിയുന്നത്ര അനുസരിക്കുന്നവരും ആരാധലയില്‍ അവനോടു കൂടെ ആരേയും, ഒന്നിനേയും  പങ്കുചേര്‍ക്കാതിരിക്കുന്നവരുമാണല്ലോ? എന്നാല്‍ പടച്ചവനോടുള്ള നമ്മുടെ സ്നേഹം അര്‍ഥവത്താകണമെങ്കില്‍ പ്രവാചകനെ പിന്തുടരുകവഴി മാത്രമേ സാധിക്കുകയുള്ളൂ. അല്ലാഹുവിനെ അംഗീകരിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും ശരിയായ മുഅ്മിനാകാന്‍ സാധിക്കില്ലാ എന്നര്‍ത്ഥം. അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (ആലു ഇംറാന്‍ : 31)

ക്വുര്‍ആന്‍ വളരെ വ്യക്തമായാണ് നമുക്ക് കാര്യങ്ങള്‍ പറഞ്ഞുതരുന്നത്. അല്ലാഹുവിന്റെ സ്നേഹവും, ദൈനംദിന ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും വന്നു പോകുന്ന തെററുകള്‍ക്കുള്ള മാപ്പും എപ്പോഴും കൊതിക്കുന്നവരാണ് നമ്മളോരോരുത്തരും. അപ്പോള്‍ നാമെന്തു വേണം? നമ്മുടെ മുത്തുനബിയെ അനുസരിച്ചേ പററൂ. സ്വഹാബികള്‍ക്ക് പ്രവാചകാടുണ്ടായിരുന്ന  സ്നേഹവും ബഹുമാനവും എത്രയായിരുന്നു വെന്ന് അവരുടെ ചരിത്രം പരിശോധിച്ചാലറിയാം.

അച്ചടക്കവും ആദരവും ആത്മാര്‍ത്ഥതയും നിറഞ്ഞ സ്ഹേത്തിനാണ് നിര്‍ദ്ദേശങ്ങളെ അനുസരിക്കാനുള്ള കഴിവ് കാണൂ. നബി(സ്)യോട് നമുക്കുണ്ടാകേണ്ടത് അത്തരത്തിലുള്ള സ്ഹേമാകണം. തിരുമേനി തന്നെ പലവുരു പറഞ്ഞുതന്ന ഒരു കാര്യമുണ്ട്: “സ്വന്തം മാതാപിതാക്കളേക്കാള്‍, സന്താനങ്ങളേക്കാള്‍, സകല ജനതയേക്കാള്‍ ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കര നായിത്തീരുവോളം നിങ്ങളിലൊരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല” (ബുഖാരി, മുസ്ലിം)  എന്നതാണത്.

പ്രവാചക സ്നേഹിച്ച സ്വഹാബികള്‍ ആ ജീവിതത്തെ ആമൂലാഗ്രം പിന്തുടരുകയായിരുന്നു. അവരുടെ നബി സ്നേഹം വെറും വൈകാരികമായിരുന്നില്ല. അതുകൊണ്ടാണ്, റബീഉല്‍ അവ്വലായാല്‍ മക്കയുടേയൊ മദീയുടേയൊ തേരുവോരങ്ങളിലൂടെ കൊടിയേന്തി, "മൌലായ" പാടി വരിവരിയായി നടന്ന ഒരൊററ സംഭവവും അവരുടെ ജീവചരിത്രത്തില്‍ കാണാത്തത്. നബി(സ)യെ കാണാന്‍, കേള്‍ക്കാന്‍, അവിടത്തോടൊപ്പമിരിക്കാന്‍ അവര്‍ കൊതിച്ചത്, തിരുനബിയോടൊപ്പം സ്വര്‍ഗത്തില്‍ കഴിയാനാണ്. അതിന്  നബി(സ)നിര്‍ദ്ദേശിച്ചതല്ലാത്ത ഒന്നും അവര്‍ ചെയ്തില്ല. കൊടിയെടുത്തില്ല. കൊട്ടും കുരവയുമായി പ്രവാചക മദ്ഹുകള്‍ പാടി ഊരുചുററിയില്ല. മൂരിക്കുട്ടയെറുത്ത് തേങ്ങാച്ചോറ് വെച്ച് സദ്യയുണ്ട് കിടന്നുറങ്ങയില്ല. 

എന്നാല്‍ കാലം നീങ്ങിയപ്പോള്‍ ദീനില്‍ സംഭവിച്ച ചില അപവാദങ്ങളുണ്ട്. പൌരോഹിത്യം ഉണ്ടാക്കിത്തീര്‍ത്തതാണ് അവ. അല്ലാഹുവിന്റെ കല്‍പനകളും പ്രവാചകന്റെ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ മനസുകാണിക്കാത്തവര്‍ സ്വര്‍ഗത്തിലെത്താന്‍ ഇടവഴികള്‍ പരതുന്നതിന്റെ ഉദാഹരണമാണ് മുസ്ലിം ഭൂരിപക്ഷത്തിനിടയില്‍ ഇന്നു കാണുന്ന പ്രവാചക ജന്മദിനാഘോഷ കോലാഹലങ്ങള്‍. നമസ്കരിച്ചില്ലങ്കിലും നോമ്പു നോററില്ലങ്കിലും ആണ്ടിലൊരിക്കല്‍ നബിദിനാഘോഷം നിര്‍വഹിച്ചാല്‍ സ്വര്‍ഗമുണ്ടെന്ന്  പഠിപ്പിക്കപ്പെടുന്ന സാധാരണമുസ്ലിം, അന്നു നേരത്തെ ഇടവേളകളേക്കാള്‍ ഒരാണ്ടിന്റെ ഇടവേള തന്നെയാണ് തെരഞ്ഞെടുക്കുക. ജീവിത വ്യവഹാരങ്ങളില്‍ അവര്‍ അത്രമാത്രം തിരക്കിലാണല്ലോ? പൌരോഹിത്യം അത് അനുകൂലമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

 പ്രവാചക വിയോഗത്തിന്റെ മൂന്നിലധികം നൂററാണ്ടുകള്‍ക്കു ശേഷമാണ് നബിജയന്തിയാഘോഷത്തിന്റെ തുടക്കം. ഇക്കാര്യം സ്വയം തുറന്നഗീകരിക്കുമ്പോഴും, ജന്മദിനാഘോഷത്തിന്റെ പ്രമോട്ടര്‍മാര്‍, “നബിദിനം മുസ്ലീങ്ങള്‍ക്ക് പെരുന്നാളിനേക്കോള്‍ വലിയ ആഘോഷമാണ്.” (രിസാല നബിദിനപ്പതിപ്പ്, 1987) എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു കാണാം. ആദ്യനൂററാണ്ടിലെ സച്ചരിതര്‍ക്ക് പരിചിതമല്ലാത്ത ഈ നവീന  നബിപ്രേമവും, പ്രകടവും പെരുന്നാളുകളേക്കാള്‍ മഹത്തരമാണ് എന്ന് പറയാന്‍ ഇവര്‍ക്ക് വഹ്യ് കിട്ടിയത് എവിടെ നിന്നാണ്? നബിദിനാഘോഷത്തെ സംബന്ധിച്ച് ആഘോഷക്കാരുടെ നിലപാടുതന്നെ ഇത് വിശുദ്ധ ദീനില്‍ സംഭവിച്ച ബിദ്അത്താകുന്നു  എന്നാണ്. 

"ഒരാള്‍ മൌലീദാഘോഷത്തിപെറ്റി ഇബ്നു ഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജര്‍ മറുപടി പറഞ്ഞു: അടിസ്ഥാപരമായി മൌലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളില്‍ നിന്ന്  കൈമാറിവന്ന ആചാരമല്ല അത്'' (സുന്നി  വോയ്സ് 2000 ജൂലായ് 16-31, പേജ് 26)

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന  മുഅ്മിനുകള്‍ ആദര്‍ശരംഗത്തും കര്‍മ്മരംഗത്തും കടന്നു കൂടുന്ന ബിദ്അത്തുകളെ കരുതിയിരിക്കണം. പ്രവാചക സുന്നത്തിന്റെ നിറക്കുടത്തിലേക്ക് ഒരു ബിദ്അത്തിന്റെ തള്ളിക്കയററം അനേകം    സുന്നത്തുകളുടെ വിനഷ്ടത്തിന്   കാരണമാകും. നബിജന്മദിനം സമുചിതമായി ആഘോഷിക്കുന്ന മുസ്ലിംകളെ പ്രസ്തുത ദിവസങ്ങളില്‍ ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ   ?
റോഡു നിറഞ്ഞ പ്രകടത്തിലും, വാദ്യോപകരണങ്ങളുടെ ലഹരിയിലും, വയറുനിറഞ്ഞ മയക്കത്തിലുമാണ് അവരില്‍ ഭൂരിഭാഗവും!! സ്വര്‍ഗം നേടാനുതകുന്ന എത്ര ഫര്‍ദ്വുകളും സുന്നത്തുകളും ഒരൊററ ദിവസം തന്നെ അവരുടെ ജീവിതത്തില്‍ നിന്നും   കൊഴിഞ്ഞ് പോകുന്നു?!! യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് അത് താങ്ങാനാകില്ല. 

നബി ജന്മദിനാഘോഷത്തിന്റെ ഇസ്ലാമികവിധി, ഹിജ്റ 734ല്‍ മരണപ്പെട്ട പ്രമുഖ മാലികീ പണ്ഡിതനായ ഇമാം അബു ഹഫ്സ്വ് താജുദ്ദീനുല്‍ ഫാകിഹാനി(റ) തന്റെ അല്‍ മൌരിദ് ഫീ ഹുക്മില്‍ മൌലിദ് എന്ന കൃതിയില്‍ വ്യക്തമാക്കിയിട്ടുള്ളത് ഇങ്ങയൊണ്:

“റബീഉല്‍ അവ്വല്‍ മാസത്തില്‍ ചിലര്‍ നടത്തിവരാറുള്ള മൌലിദ് ആഘോഷത്തെ സംബന്ധിച്ചുള്ള ചോദ്യം പലരില്‍ നിന്നും  നി രന്തരം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ആചാരത്തിന്  ഇസ്ലാമിക ശരീഅത്തില്‍ വന്ന അടിസ്ഥാവുമുണ്ടോ ? അതോ, ദീനില്‍ സംഭവിച്ച ബിദ്അത്താണോ ഇത്? ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് അവര്‍ക്ക് ലഭിക്കേണ്ടത്.''

"അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് പറയാനുള്ളത്: വിശുദ്ധ ക്വുര്‍ആനിലൊ, പ്രവാചക സുന്നത്തിലൊ ഈ മൌലിദാഘോഷത്തിന്  യാതൊരു അടിസ്ഥാവും ഞാന്‍ അറിഞ്ഞിട്ടില്ല എന്നതാണ്. പൂര്‍വസൂരികളുടെ കാല്‍പാടുകള്‍ കൃത്യമായി പിന്തുടര്‍ന്ന, മതത്തിന്റെ മാതൃകകളായി സ്വീകരിക്കാവുന്ന, സമുദായത്തിലെ പണ്ഡിത ശ്രേഷ്ഠരില്‍ ഒരാളില്‍ നിന്ന്  പോലും ഈ ആചാരം ഉദ്ധരിക്കപ്പെട്ടിട്ടില്ല. അലസന്മാരും ഇച്ഛാഭരിതരുമായ ചിലരുണ്ടാക്കിയ ബിദ്അത്താണിത്. തീററക്കൊതിയന്മാരാണ് ഇതിന്റെ ഉപയോക്താക്കള്‍.”

 ഇമാം ഫാകിഹാനിയുടെ വാക്കുകള്‍ പ്രസക്തമാണ്. സുന്നത്തിലൊ, സച്ചരിത സലഫിന്റെ ജീവിതത്തിലൊ മാതൃകയില്ലാത്ത നബിജന്മദിനാഘോഷം ബിദ്അത്താണെന്ന് തിരിച്ചറിയാന്‍ നമുക്കാകണം. ബിദ്അത്തുകള്‍ വിശ്വാസിയെ നരകത്തിലേക്കെത്തിക്കും എന്ന് മനസ്സിലാക്കി അവയില്‍ നിന്ന് വിട്ടുനില്‍ക്കണം. പ്രവാചക
സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തിയും പാലിച്ചുമാകട്ടെ നമ്മുടെ നബിസ്ഹേം. അതാണ് സച്ചരിതരായ സലഫുകളുടെ മാതൃക.

No comments :

Post a Comment

Note: Only a member of this blog may post a comment.