Monday, June 30, 2014

ശഅ്ബാന്‍ മാസവും അനാചാരങ്ങളും


സര്‍വ്വ സ്തുതിയും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്ന്, അവന്റെ ദൂതരില്‍ അന്തിമനായ മുഹമ്മദ്നബിയിലും കുടുംബത്തിലും അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങള്‍ എന്നെന്നും വര്‍ഷിക്കുമാറാകട്ടെ. ശഅ്ബാന്‍ മാസവുമായി ബ്ധപ്പെടുത്തി ക്കൊണ്ട്  മുസ്ലിം സമൂഹത്തില്‍ സ്ഥാനം   പിടിച്ചിട്ടുള്ള അബദ്ധധാരണകളെ തുറന്ന് കാണിക്കുകയും ഇസ്ലാമിക പ്രമാണങ്ങളായ ഖുര്‍ആനും  സുന്നത്തുമനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയുമാണ് ഇത് കൊണ്ട്  ഉദ്ദേശിക്കുന്നത്.

ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് പവിത്രതയുള്ള മാസങ്ങള്‍ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നീ മാസങ്ങളാണെന്ന് ഖുര്‍ആും ഹദീസും നമുക്ക് വ്യക്തമാക്കിത്തരുന്നു. അത്പോലെ മറ്റൊരു പുണ്യമാസം വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന്‍മാസമാണ്. ഇക്കാര്യം അടിസ്ഥാനപരമായി ഈ വിഷയവുമായി നാം മസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്.

ശഅ്ബാന്‍മാസവും ബറാഅത്രാവും:

വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തിനാലാം (44) അദ്ധ്യായമായ സൂറത്തുദ്ദുഖാനിന്റെ ആരംഭത്തില്‍ പറഞ്ഞിട്ടുള്ള അനുഗ്രഹീത രാത്രികൊണ്ടുള്ള വിവക്ഷ ശഅ്ബാന്‍ പതിനഞ്ചാണെന്ന് ഒരുവിഭാഗം വാദിക്കുകയും അന്ന് പ്രത്യേകം ആരാധകള്‍ നിര്‍വ്വഹിക്കുകയും ഭക്ഷണവിഭങ്ങളുണ്ടാക്കി വിതരണം ചെയ്യുകയും, ഖുര്‍ആന്‍ പാരായണം ചെയ്യുകയും, നോമ്പ് നോല്‍ക്കുകയും ചെയ്തുവരുന്ന സമ്പ്രദായം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നു. ഇത് വിശുദ്ധ ഖുര്‍ആിന്റെ ഖണ്‍ഠിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്
"തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളത്'' (സൂറ ദുഖാന്‍:2). 
പ്രസ്തുത രാവ് കൊണ്ട്  ഉദ്ദേശിക്കുന്നത്  ലൈലത്തുല്‍ ഖദ്റാണെന്നും അത് റമദാനിലാണ് എന്നു മുള്ളകാര്യം ഖുര്‍ആന്‍ തന്നെ മറ്റു സൂറ ത്തുകളിലൂടെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്യുന്നുണ്ട്  "തീര്‍ച്ചയായും നാം അതിനെ  ലൈലത്തുല്‍ ഖദ്റിലാണ് അവതരിപ്പിച്ചിരിക്കുന്നത് അതിനെ സംബ്ധിച്ച് നീ എന്താണ് മസ്സിലാക്കിയിരിക്കുന്നത് അത് ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരുരാത്രിയത്രെ'' (സൂറത്തുല്‍ ഖദ്ര്‍). മേല്‍ പറയപ്പെട്ട രാത്രി റമാദാിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി(സ) റമദാനിനെ നമുക്ക് ഇപ്രകാരം പരിചയപ്പെടുത്തിയതും ഹദീസില്‍ കാണാം: 
"നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം വന്നെത്തിയിരിക്കുന്നു അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്... '' (ഹദീസ് നസാഇ അല്‍ബാനി 4/129 നമ്പര്‍:2106)
 ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമദാനിലാണെന്ന കാര്യവും നമുക്ക് ഖുര്‍ആില്‍ തന്നെകണ്ടെത്താവുന്നതാണ്.
 "റമദാന്‍ മാസം, ആ മാസത്തിലാകുന്നു മനുഷ്യര്‍ക്ക്മാര്‍ഗദര്‍ശ മായിക്കൊണ്ടും സത്യാസത്യ വിവേചനത്തിനും മാര്‍ഗദര്‍ശത്തിനുമുള്ള തെളിവുകളുമായിക്കൊണ്ടും  ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്'' (ബഖറ:185).

പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ, ബഹു ഇബ്നുകസീര്‍(റ) പറയുന്നത് കാണുക:
"ആരെങ്കിലും പ്രസ്തുത (അനുഗ്രഹീതരാവ്) ശഅ്ബാന്‍ പതിനഞ്ചി നാണെന്ന് (15) പറഞ്ഞാല്‍ അവന്‍ സത്യത്തില്‍നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്‍ഡിതമായ അഭിപ്രായം) അത് റമദാന്‍ മാസത്തിലാണ് എന്നത്തന്നെ'' (തഫ്സീര്‍ ഇബ്നുകസീര്‍ 4/13).


രിസ്ഖ് നിശ്ചയിക്കുന്ന രാവ് !?

ശഅ്ബാന്‍ മാസം 15ന്   ബറാഅത്രാവ് എന്നാണ് പറയപ്പെടുക എന്നും പ്രസ്തുത ദിവസത്തിലാണ് ഒരു മുഷ്യന്റെ ഒരുവര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കപ്പെടുക എന്നുമുള്ള ധാരണകളും പ്രാമാണ്യ യോഗ്യമായ തെളിവുകളുടെ
പിന്‍ബലമില്ലാത്തതും വ്യാജനിര്‍മ്മിത കാര്യങ്ങളില്‍ പെട്ടതുമാണ്. ഈ ദിവസത്തില്‍ നോമ്പനുഷ്ഠിക്കുവാനും, രാത്രി പ്രത്യേകമായി നമസ്കരിക്കുവാനും ചിലര്‍ പ്രചരിപ്പിക്കുന്നതും അടിസ്ഥാമില്ലാത്ത കാര്യമാണ്.

മുന്‍ഗാമികള്‍ എന്ത് പറയുന്നു.

ഇത് സംബ്ധിച്ച് പൂര്‍വ്വികരായ ഏതാനും  പണ്‍ഡിതന്‍മാരുടെ വാക്കുകള്‍ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ശൈഖ് ശിഹാബുദ്ദീന്‍ അബൂശാമ (റ): (ഇദ്ദേഹം ശാഫിഈ മദ്ഹബിലെ രണ്ടാം ശാഫി എന്ന് അറിയപ്പെടുന്ന നവവി(റ)യുടെ ഉസ്താദുകൂടിയാണ് "നമ്മുടെ പണ്‍ഡിതന്‍മാരില്‍ ഒരാളും തന്നെ ശഅ്ബാന്‍ പതിഞ്ചാം രാവിന്   പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പ ണ്‍ഡിതനോട് സിയാദ് ബ്നു  നുമൈര്‍, ശഅ്ബാന്‍ 15 ന്റെ മഹത്വം ലൈലത്തുല്‍ ഖദ്ര്‍പോലെ പ്രതിഫലാര്‍ഹമാണ് എന്ന് പറയുന്നുണ്ടല്ലോ എന്ന് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാര മാണ്: 'അങ്ങിനെ  പറയുന്നത് ഞാന്‍ കേള്‍ക്കുകയും അന്നേരം എന്റെകയ്യില്‍ ഒരു വടിയുമുണ്ടായിരുന്നു വെങ്കില്‍ തീര്‍ച്ചയായും നാം  അവനെ അടിക്കുമായിരുന്നു. നബി(സ)യില്‍ നിന്നും പ്രസ്തുത ദിവസത്തില്‍ പ്രത്യേകമായി ഒരു തരത്തിലുള്ള  നമസ്കാരവും നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല, ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തില്‍ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ് അവര്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രാധ്യാം നല്‍കിക്കൊണ്ട്  മതത്തില്‍ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാന്‍ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായിഅലി(റ)വില്‍ിന്നും, ആയിഷ(റ)യില്‍ നി ന്നും, അബൂമൂസ(റ)വില്‍ നിന്നും ഇബ്നുമാജ:(റ)തന്റെ ഗ്ര്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പര കളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്''. (ശിഹാബുദ്ദീന്‍ അബൂശാമ: അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസി).

ശൈഖ് ഇബ്നുറജബ്(റ): "ശഅ്ബാന്‍ (15) പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങള്‍ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു ഇത്സംബ്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയില്‍ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്.'' (ഇബ്നുറജബ് കിതാബുല്‍ ലത്വാ ഇഫ്).

ഇമാം നവവി(റ): "റജബ്മാസം ആദ്യ വെള്ളിയാഴ്ച മഗ്രിബിന്‍േയും ഇശാഇന്റെയും ഇടയിലായി റഗാഇബ് എന്ന പേരില്‍ പന്ത്രണ്ട്  റക്അത്ത് നമസ്കാരമുള്ളതായി പറയപ്പെടുന്നതും ശഅ്ബാന്‍ പതിനഞ്ചിനുള്ളതായി പറയപ്പെടുന്ന നൂറ് റക്അത്ത്
നമസ്കാരവും ബിദ്അത്തും വര്‍ജ്ജിക്കേണ്ടതുമാണ്; ഖൂതുല്‍ഖുലൂബ്, ഇഹിയാ ഉലൂമിദ്ദീന്‍ എന്നീ കിതാബുകളിലോ മറ്റു ചില ഹദീസുകളിലോ ഈ മസ്കാരങ്ങളെ സംബ്ധിച്ച് പറയുന്നത്കണ്ട്   ഒരാളും തന്നെ വഞ്ചിതരാകരുത് അതെല്ലാം ബാത്വില്‍ ആണ് (തെളിവിന്ന് കൊള്ളാവുന്നതല്ല) (ഇമാം നവവി(റ) അല്‍മജ്മൂഅ് ).

മേല്‍പറയപ്പെട്ട പണ്‍ഡിതന്മാരുടെ വാക്കുകളില്‍ിന്നും ഇങ്ങിനെ  ഒരു ആചാരം നബി (സ)യുടെ ചര്യയില്‍ നിന്നും അവര്‍ക്കാര്‍ക്കും മസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്മാ ത്രമല്ല അവരുടെ അറിവില്‍ പെട്ടിടത്തോളം അത് ബിദ്അത്തും
വര്‍ജ്ജിക്കേണ്ടതുമാണെന്നും നാം കണ്ടുകഴിഞ്ഞു. ശഅ്ബാന്‍ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുക എന്നും അത് കൊണ്ടു  തന്നെ യഥാക്രമം മൂന്ന് യാസീുകള്‍ ഭക്ഷണവിശാലതക്കും ആയുസ്സ്വര്‍ദ്ധവിന്നും മരണപ്പെട്ടുപോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തില്‍ പാരായണം ചെയ്യേണ്ട  തായി പറയപ്പെടുന്നതും അടിസ്ഥാരഹിതമാണ്.


എന്നാല്‍ ഭക്ഷണ വിശാലത ആഗ്രഹിക്കുന്നവരോട് കുടുംബബ്ധം ചേര്‍ത്തുവാനും (ഹദീസ് ബുഖാരി), ആയുസ്സില്‍ വര്‍ദ്ധവിന് പുണ്യകര്‍മ്മങ്ങള്‍ അധികരിപ്പിക്കുവാനു (അല്‍ബാനി സ്വഹീഹ് : തിര്‍മിദി: 2139 )മാണ് നബി(സ) നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മരണപ്പെട്ടവര്‍ക്ക് വേണ്ടി  ഖുര്‍ആന്‍ പാരായണം ചെയ്യലാകട്ടെ ഖുര്‍ആ നിന്റെയും നബിചര്യയുടേയും അദ്ധ്യാപങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഖുര്‍ആന്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടിയാണ് എന്ന് പഠിപ്പിക്കുന്ന അദ്ധ്യായമാണ് സൂറത്ത് യാസീന്‍. എന്നിട്ട് അതേ
സൂറത്ത്തന്നെ മരണപ്പെട്ടവര്‍ക്ക് വേണ്ടി  പാരായണം ചെയ്യുക എന്നത് എന്തു മാത്രം വിരോധാഭാസമാണ്.! " നിശ്ചയമായും ഇത് വ്യക്തമായ ഉല്‍ബോധവും ഖുര്‍ആനുമാണ്, ജീവനുള്ളവര്‍ക്ക് താക്കീതു നല്‍കുന്നതിന്   വേണ്ടിയത്രെ ഇത്'' (സൂറയാസീന്‍). മരിച്ചവര്‍ക്ക് വേണ്ടി  ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അത് മരിച്ചയാള്‍ക്ക് എത്തുകയില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്‍ഡിതന്മാരുടെ അഭിപ്രായം. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു കസീര്‍ തന്റെ തഫ്സീറില്‍
പറയുന്നത് കാണുക. സൂറത്തുന്നജ്മിലെ 39താം ആയത്തായ (വഅന്‍ ലൈസ ലില്‍ ഇന്‍സാനി  ഇല്ലാ മാസആ) "ഒരു മുഷ്യന്ന് അവന്റെ പ്രവര്‍ത്തങ്ങളല്ലാതെ ഉപകരിക്കുകയില്ല'' എന്ന ആയത്തിന്റെ വിവരണത്തില്‍ അദ്ദേഹം പറയുന്നു: "ഈ മഹത്തായ ആയത്തില്‍ നിന്നാണ് ഇമാം ശാഫി(റ)യും അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക വേണ്ടി  ഖുര്‍ആന്‍ പാരായണം ചെയ്തു ഹദ്യ ചെയ്താല്‍ അതിന്റെ പ്രതിഫലം മരിച്ചവര്‍ക്ക് കിട്ടുകയില്ലാ എന്നതിന്ന് തെളിവെടുത്തിട്ടുള്ളത്, കാരണം അത് അവരുടെ (മരിച്ചവരുടെ) പ്രവര്‍ത്തത്തിലോ അദ്ധ്വാത്തിലോ പെട്ടതല്ല. തന്നയുമല്ല നബി(സ) തന്റെ അുയായികളെ ഇക്കാര്യതിന്  വ്യക്തമായോ വ്യംഗ്യമായിപ്പോലുമോ പ്രേരിപ്പിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്വഹാബികളില്‍ിന്നും ഒരാളില്‍ നിന്നുപോലും ഇങ്ങിനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല ഇക്കാര്യത്തില്‍ എന്തെങ്കിലും നന്മയുമുണ്ട യിരുന്നു വെങ്കില്‍ അവര്‍, സ്വഹാബികള്‍ നമ്മേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു''

(തഫ്സീര്‍ ഇബ്നു കസീര്‍ വാള്യം 4).

തൊണ്ണൂറ്റാറ് നോമ്പ്

റജബ്, ശഅബാന്‍ എന്നീ രണ്ട്   മാസങ്ങളും റമദാനിലെ ഫറള് നോമ്പും ശ്വവ്വാലിലെ ആറ് സുന്നത്തു നോമ്പുമടക്കം (96) തൊണ്ണൂറ്റാറ് നോബ്  തുടര്‍ച്ചയായി നോക്കുന്നസമ്പ്രദായവും ചിലയിടങ്ങളില്‍ കണ്ടു വരാറുണ്ട്  ഇതും നബി(സ) യില്‍ നിന്നോ സഹാബികളില്‍ നിന്നോ മാതൃകയില്ലാത്തതാണ്. അതിനാല്‍ തന്നെ മതത്തിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത കാര്യവുമാണ്. എന്നാല്‍ മുന്‍കൊല്ലത്തിലെ റമദാിലെ നോമ്പുകള്‍ രോഗം കാരണത്താലോ മറ്റോ നഷ്ടപ്പെട്ടിട്ടുള്ളവര്‍  അത് നോറ്റു വീട്ടാത്തവര്‍  ശഅബാന്‍ മാസത്തിലെങ്കിലും അത് നോറ്റുവീട്ടിയിരിക്കല്‍  നിര്‍ബ്ധമാണെന്നത് ഈ സന്ദര്‍ഭത്തില്‍ പ്രത്യേകംഓര്‍മ്മപ്പെടുത്തുന്നു.

നമുക്ക് പ്രമാണങ്ങളിലേക്ക് മടങ്ങാം

അല്ലാഹു പറയുന്നത് കാണുക: "തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂലില്‍ നി ങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട് , അല്ലാഹുവിനെ  കൂടുതലായി സ്മരിക്കുകയും, അല്ലാഹുവെയും അന്ത്യദിത്തെയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക്'' (അഹ്സാബ് 21)
അപ്പോള്‍ പരലോകത്ത് സംതൃപ്തിയോടെ അല്ലാഹുവി കണ്ട് മുട്ടുകയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ നബി(സ) ചെയ്ത മാതൃകയനുസരിച്ച് ജീവിക്കല്‍ നിര്‍ബ്ധമാണ് എന്ന് വ്യക്തം. നബി(സ) ഇപ്രകാരം നമുക്ക്

പറഞ്ഞു തരികയുംചെയ്തു "നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് എത്തുവാനും  നരകത്തില്‍ നിന്ന് രക്ഷപ്പെടാനുമുള്ള ഒരു കാര്യവും ഞാന്‍ നിങ്ങളോട് പറയാതെ പോകുന്നില്ല'' (സില്‍സിലതു സ്വഹീഹ: 6/865 നമ്പര്‍: 2866).


സഹോദരന്‍മാരേ നബിചര്യയെന്ത് എന്ന് മസ്സിലായശേഷം പിന്നേയും, പ്രവാചകന്‍(സ) ചെയ്യാന്‍ കല്‍പ്പിക്കുകയോ ചെയ്തുകാണിച്ചു തരികയോ ചെയ്യാത്ത ഒരു കാര്യം വല്ലവരും പുണ്യംപ്രതീക്ഷിച്ച് ചെയ്താല്‍ അതൊരിക്കലും നമ്മെ സ്വര്‍ഗത്തിലേക്കായിരിക്കുകയില്ല എത്തിക്കുക മറിച്ച് നരകത്തിലേക്ക് ആയിരിക്കും. അല്ലാഹുവിന്റെ വചനം അതാണ് നമുക്ക് പറഞ്ഞു തരുന്നത്. "ആരെങ്കിലും സന്മാര്‍ഗം എന്തെന്ന് വ്യക്തമായശേഷം പിന്നേയും റസൂലിനോട് എതിര്പ്ര വര്‍ത്തിക്കുകയും വിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവര്‍ തിരിഞ്ഞ മാര്‍ഗത്തിലൂടെ നാം  അവരെ നയിക്കുകയും പിന്നീട് നാം അവരെ നരകത്തിലിട്ടു കരിക്കുകയും ചെയ്യും, അതെത്ര മോശമായ പര്യവസാമായിരിക്കും'' (നിസാഅ് 115 )
സഹോദരന്മാരേ നമുക്ക് നമ്മുടെ മതപ്രമാണങ്ങളായ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും തിരിച്ചു പോകാം അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹുവിനെ  അുസരിക്കുക, റസൂലി അുസരിക്കുക, നിങ്ങളിലെ കൈകാര്യകര്‍ത്താക്കളേയും അനുസരിക്കുക എന്നാല്‍ വല്ല കാര്യത്തിലും നിങ്ങള്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മട ക്കുക നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിത്തിലും വിശ്വസിക്കുന്നവരാണ് എങ്കില്‍'' (സൂറ:നിസാഅ് 59).
നബി(സ) പറഞ്ഞു: "രണ്ട്  കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഉപേക്ഷിച്ചു പോകുന്നു അത് രണ്ടും മുറുകെപിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴച്ചു പോവുകയില്ല അത് അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ സുന്നത്തുമാകുന്നു'' (ഇമാംമാലിക് മുവത്വഅ്).


അത്കൊണ്ട്  ചിന്തിക്കുക, സത്യം മസ്സിലാക്കുക, അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുക അല്ലാഹു നമ്മെയെല്ലാം അനു ഗ്രഹിക്കട്ടെ.(ആമീന്‍).

No comments :

Post a Comment

Note: Only a member of this blog may post a comment.